ഇവിടെ ഹിജാബിന് നിരോധനമുണ്ടാവില്ല. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നതെല്ലാം നിങ്ങളുടെ ഇഷ്ടമാണ്
ഹിജാബിനോ ഉദ്യോഗാര്‍ത്ഥികള്‍ ധരിക്കുന്ന പരമ്പരാഗത വസ്ത്രങ്ങള്‍ക്കോ ഒരു നിരോധനവുമില്ല. ഞങ്ങള്‍ ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. തട്ടിപ്പുനടക്കാതിരിക്കാനാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയത്. ഹിജാബ് മുഖം മൂടാത്തതിനാല്‍ അത് ധരിക്കാം.
കർണാടക തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധനേടിയ സ്ഥാനാർത്ഥിയായിരുന്നു കനീസ് ഫാത്തിമ. സ്‌കൂളുകളിലും കോളേജുകളിലും പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് ബിജെപി വിലക്കിയപ്പോൾ പ്രതിഷേധ സമരങ്ങളുമായി മുന്നിൽനിന്നത് കോൺഗ്രസ് എംഎൽഎയായ കനീസ് ഫാത്തിമയാണ്
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനമെന്ന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയ പറഞ്ഞു. ഹിജാബ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19 എന്നിവ പാലിക്കപ്പെടേണ്ടതാണെന്നും ധൂലിയ വ്യക്തമാക്കി
നമ്മുടെ ഹിന്ദു സഹോദരിമാര്‍ പുറത്തുപോകുമ്പോഴും ക്ഷേത്രങ്ങളില്‍ പോകുമ്പോഴുമെല്ലാം തല മറയ്ക്കുകയും സിന്ദൂരമിടുകയുമൊക്കെ ചെയ്യാറുണ്ട്. അവരോട് ഇനിമുതല്‍ തല മറയ്ക്കരുത്, അതെടുത്ത് കളയൂ, അതെല്ലാം നമ്മുടെ ഐക്യമില്ലാതാക്കും എന്ന് ആരെങ്കിലും പറയാറുണ്ടോ?
സ്‌കൂളിന്റെ യൂണീഫോമില്‍ ശിരോവസ്ത്രമില്ലെന്നും സൗകര്യമുണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ ചേര്‍ത്താല്‍ മതിയെന്നുമാണ് പ്ലസ് വണില്‍ പുതുതായി അഡ്മിഷല്‍ ലഭിച്ച് എത്തിയ വിദ്യാര്‍ത്ഥിനിയോട് പ്രധാനാധ്യാപിക പറഞ്ഞത്.